ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവും ഇലക്ട്രോണിക് വസ്തുക്കളും കസ്റ്റംസ് പിടികൂടി. 1.83 കോടി രൂപ വിലമതിക്കുന്ന 3.42 കിലോ ഗ്രാം സ്വർണവും 25 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളും കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിൽ സംശയാസ്പദമായ രീതിയിൽ പെരുമാറിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് തടഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും ഇലകട്രോണിക് വസ്തു്ക്കളും കണ്ടെടുത്തത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്. മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവയും അധികൃതർ കണ്ടെടുത്തതായി അറിയിച്ചു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വ്യാപകമാക്കുന്ന സാഹചര്യത്തിൽ ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്.















