ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ ഭീകരാക്രമണം എൻഐഎ അന്വേഷിക്കും. സംഭവത്തിൽ എൻഐഎ സംഘം പ്രാഥമിക വിവര ശേഖരണം നടത്തി. പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കരസേനയുടെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
ഭിംബർ ഗലിയിൽ നിന്ന് പൂഞ്ചിലെ സിങ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഹവീൽദാർ മൻദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാൾ, നായിക് കുൽ വന്ത് സിംഗ്, ഹർകൃഷൻ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
White Knight Corps salutes the sacrifice of Hav Mandeep Singh, L/Nk Debashish Baswal, L/Nk Kulwant Singh, Sep Harkrishan Singh, Sep Sewak Singh, who laid down their lives in the line of duty in the Poonch Sector today. We stand in solidarity with the bereaved families: White… https://t.co/UG2QOjbzJk pic.twitter.com/1QhoxOhxjE
— ANI (@ANI) April 20, 2023
അപകടം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രാത്രിയോടെ ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടയുതിർക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. രാഷ്‌ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശം സൈന്യം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയ്‌ക്ക് റിപ്പോർട്ട് കൈമാറി.
Comments