ബെംഗളൂരു : കർണാടകയിൽ സംഘടിപ്പിക്കുന്ന ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശന വേളയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പങ്കെടുക്കും. ബെംഗളൂരുവിലെ ഗരുഡ മാളിൽ നടക്കുന്ന പ്രത്യേക പ്രദർനവേളയിലാണ് ജെ.പി.നദ്ദ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുന്ന വേളയിൽ ജെ.പി.നദ്ദ പങ്കുചേരുന്നത്. കേരളത്തിലും രാജ്യത്തെ മറ്റ് നിരവധി ഭാഗങ്ങളിലും നമ്മുടെ കാലത്ത് നടക്കുന്ന സാമൂഹിക പ്രശ്നങ്ങൾ രേഖപ്പെടുത്തുകയും പ്രതിഫലിപ്പിക്കുന്ന ചെയ്യുന്ന ഒരു പ്രത്യേക സിനിമയാണ് ദി കേരള സ്റ്റോറി എന്ന് ഭാരതീയ ജനതാ യുവ മോർച്ച പ്രസിഡന്റെ തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. ഗരുഡാ മാളിൽ നടക്കുന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിനായി ജെ.പി.നദ്ദയ്ക്കൊപ്പം ചേരാനായി സംസ്ഥാനത്തെ എല്ലാ പെൺകുട്ടികളെയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഭീകരവാദത്തിന്റെ യഥാർത്ഥ മുഖം കാട്ടിത്തരുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഭീകരവാദികൾ നടപ്പിലാക്കിയ പദ്ധതികളുടെയും അവരുടെ പ്രവർത്തനങ്ങളുടെയും നേർച്ചിത്രമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരമാർശം. കോൺഗ്രസ് പാർട്ടി സിനിമയെ എതിർത്തുകൊണ്ടു ഭീകരരുടെ പക്ഷം നിൽക്കുകയാണെന്നും കോൺഗ്രസ് ഭീകരവാദത്തെ പിന്തുണച്ചുകൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് പാർട്ടിക്ക് നേരെ പ്രധാനമന്ത്രി ആഞ്ഞടിക്കുകയായിരുന്നു.
അതേസമയം, ലൗ ജിഹാദിന്റെയും മതപരിവർത്തനത്തിന്റെയും ഭീകരവാദത്തിന്റെയും ഗൂഢാലോചന തുറന്നുകാട്ടുന്നതാണ് ദ കേരള സ്റ്റോറിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് ‘ദി കേരള സ്റ്റോറി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐഎസിൽ ചേരുകയും ചെയ്തുവെന്ന സെന്നിന്റെ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലർ വിവാദമായിരുന്നു.
Comments