മുംബൈ: ശിവസേന വിഷയത്തിൽ സുപ്രീം കോടതിയിൽ ഉദ്ദവ് താക്കറേയ്‌ക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ രാജിവെച്ച് പുറത്ത് പോയതിനാൽ ഉദ്ദവ് താക്കറേയുടെ സർക്കാറിനെ പുനസ്ഥാപിക്കാനുള്ള സാധുത സുപ്രീ കോടതിക്ക് തള്ളി. ഉദ്ദവ് താക്കറേ ഭുരിപക്ഷം തെളിക്കാനുള്ള ശ്രമം നടത്തിയില്ല. പകരം രാജിവെക്കുകയാണ് ചെയ്തത്. കൂടാതെ വിശ്വാസ വോട്ടെടുപ്പിനും ഉദ്ദവ് തയ്യാറായില്ല. അതിനാൽ സർക്കാർ രൂപീകരണത്തിനായി എക്‌നാഥ് ഷിൻഡെയെ ക്ഷണിച്ച ഗവർണർ ഭഗവത് സിംഗ് കോഷ്യരിയുടെ നടപടി തീകച്ചും ന്യായമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജി ഉൾപ്പെടെ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് ഉദ്ധവ്, ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്്. ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡ് അടങ്ങിയ അഞ്ചംഗ ബഞ്ചാണ് വിധി ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ശിവസേന വിഷയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയുടേത്. മഹാരാഷ്‌ട്ര സർക്കാറിന് അനുകൂലമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരുക തന്നെ ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തങ്ങൾ മത്സരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു
ഇലക്ഷൻ കമ്മീഷനിൽ നിന്നും ഷിൻഡെ വിഭാഗത്തിന് അനുകൂലമായി തീരുമാനമാണ് ഉണ്ടായത്. ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക പക്ഷമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വന്ന സുപ്രീം കോടതി വിധി ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുത്തൻ ആത്മവിശ്വാസമാണ് നൽകിയത്.















