മെൽബൺ: ആസ്ട്രേലിയയിലെ ഖാലിസ്ഥാൻ പ്രചാരണ പരിപാടി വിലക്കേർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിഡ്നി സിറ്റി കൗൺസിലാണ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്നിയിലെത്തുന്നതിന് മുന്നോടിയായി ഖാലിസ്ഥാൻ സംഘനകൾ നിരീക്ഷണത്തിലാണ്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദി സിഡ്നിയിൽ എത്തുന്നത്.
സിഡ്നി നഗരത്തിൽ സ്ഥാപിച്ചിരുന്ന ഖാലിസ്ഥാൻ അനുകൂല ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. വിക്ടോറിയ ആസ്ഥാനമായുള്ള സംഘടനയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അനധിതൃ പണമിടപാട് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ആഴ്ച സിഡ്നിയിലെ പ്രമുഖ ഹിന്ദു ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിരം ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ക്ഷേത്രച്ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു.
Comments