ശ്രീനഗർ: കേരള സ്റ്റോറി കണ്ടതിന് പിന്നാലെ ചിത്രത്തെ അനുകൂലിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച എംബിബിഎസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.ഹസീബ്, അരുണേഷ്, അക്ഷിത്, ്‌നികേത്, ഒമർ ഫാറൂഖ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ നാല് പേർ ജമ്മു സ്വദേശിയും ഒരാൾ കശ്മീർ സ്വദേശിയുമാണ്. വിദ്യാർത്ഥികൾ സംഘം ചേർന്നാണ് ആക്രമിച്ചത്. മർദ്ദനത്തിൽ ഒരാളുടെ തലയ്‌ക്ക് പരിക്കേറ്റു.
ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കേരള സ്റ്റോറിയെ അനുകൂലിച്ച് വിദ്യാർത്ഥികൾ സന്ദേശം അയച്ചത്. ‘ മികച്ച സിനിമകളിൽ ഒന്നാണ് കേരള സ്‌റ്റോറി’ എന്നായിരുന്നു സന്ദേശം. തുടർന്ന് സിനിമയെ അഭിനന്ദിച്ച വിദ്യാർത്ഥിയെ ഹോസ്റ്റലിൽ കയറി വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി സമരം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ കോളേജ് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആക്രമത്തിന് ചുക്കാൻ പിടിച്ചതെന്നാണ് പ്രാഥമിക വിവരം. ജമ്മു സ്വദേശിയായ ഡോ. രാജ്വീർ ആണ് ഇതിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments