ഹിരോഷിമ : ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളുമായി കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പ് ഓഫ് സെവൻ (ജി7) സമ്പദ്വ്യവസ്ഥകളെക്കുറിച്ച് ചർച്ചകൾ ഇരുവരും നടത്തി.
ഇന്ത്യയും റിപ്പബ്ലക് ഓഫ് കൊറിയയും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും സാംസ്‌കാരിക ബന്ധവും പങ്കിടുന്നു. വ്യാപാരം, നിക്ഷേപം, ഐടി ഹാർഡവെയർ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുവാൻ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ഇരുവും നടത്തി. പ്രധാന വികസന മേഖലകളിൽ ഈ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുനത്തിനുള്ള ചർച്ചകൾ നടത്തിയതായി വിദേകാര്യമന്ത്രാലം ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ജി 20 പ്രസിഡൻസിയും ദക്ഷിണ കൊറിയയുടെ ഇന്തോ-പസഫിക് നയതന്ത്രവും ഇരുവരും ചർച്ച ചെയ്തു.നിലവിൽ ഇന്ത്യയാണ് ജി20 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
ഈ വർഷം ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടിക്കാഴ്ചാവേളയിൽ ഇരുവരും ചർച്ച ചെയ്തു. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണത്തെത്തുടർന്ന് ജി 7 ഉച്ചകോടിയിലെ മൂന്ന് സെഷനുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഹിരോഷിമയിൽ എത്തിയത്.
Comments