ചണ്ഡിഗഡ്: ലാന്റ് ചെയ്ത ശേഷം വിമാനം മേലേക്കുയർന്നതിൽ പരിഭ്രാന്തരായി യാത്രക്കാർ. ചണ്ഡീഗഡിൽ നിന്ന് അഹമ്മദാബാദിലേയ്ക്കുപോയ ഇൻഡിഗോ എയർലൈൻസിലാണ് അപകടം ഉണ്ടായത്. വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വെച്ചാണ് ലാന്റിംഗിന് ശേഷം മേലേയ്ക്ക് ഉയർന്നത്. തിങ്കളാഴ്ച രാത്രി 9:15 ന് ആയിരുന്നു സംഭവം.
രാത്രി 8.45- ഓടെ വിമാനം ലാന്റ് ചെയ്തത്. തുടർന്ന് വിമാനത്തിന്റെ ടയറുകൾ ലാൻഡിൽ സ്പർശിച്ച ഉടൻ മേലേയ്ക്ക് ഉയരുകയായിരുന്നു. തുടർന്ന് വിമാനം 20 മിനിറ്റ് കൂടി പറന്നു. പരിഭ്രാന്തരായ യാത്രക്കാർ പൈലറ്റിനോടും ജീവനക്കാരോടും വിവരം അന്വേഷിച്ചു. വിമാനം ഇറക്കാൻ എയർലൈൻസിന് എടിസി ക്ലിയറൻസ് ലഭിച്ചില്ല എന്നും അശയമിനിമയ തടസ്സവും ഉണ്ടായി എന്നും പൈലറ്റ് ജഗദീപ് സിംഗ് പറഞ്ഞു.
എയർ ട്രാഫിക് കൺട്രോൾ (എടിസി) അനുമതി നൽകിയില്ലെങ്കിൽ എങ്ങനെ വിമാനം ലാൻഡ് ചെയ്യുമെന്ന് യാത്രക്കാർ ജീവനക്കാരോട് ചോദിച്ചു. തുടർന്ന് യാത്രക്കാർ ഇൻഡിഗോ എയർലൈൻസിന്റെ ഡ്യൂട്ടി മാനേജരെ സമീപിക്കുകയും ചെയ്തു.
Comments