ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അറസ്റ്റിലായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ; സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പിടിയിലാകുമെന്ന് സൂചന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അറസ്റ്റിലായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ; സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പിടിയിലാകുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 07:55 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോട്ടയത്ത് അറസ്റ്റിലായ ആലത്തൂർ സ്വദേശിയായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ. യുവതി നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ആലത്തൂർ വെങ്ങന്നൂർ സ്വദേശിനിയായ രേഷ്മ രാജപ്പനെതിരെയാണ് ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന പേരിൽ തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ആലത്തൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആലത്തൂർ കോടതിയിൽ ഹാജരാക്കുകയും കോട്ടയത്തേക്ക് തിരികെ കൊണ്ടുപോകുകയുമായിരുന്നു.

ആലത്തൂരിൽനിന്ന് മാത്രം ഇതുവരെ മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. വെങ്ങന്നൂർ ആലക്കൽ ഹൗസിൽ പ്രകാശന്റെ മകൻ പ്രവീഷിൽ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂർ ബാലന്റെ മകൾ മഞ്ജുഷയിൽ നിന്ന് രണ്ടു തവണകളിലായി 5,50,000 രൂപയും ആലത്തൂർ കുനിശ്ശേരി മുല്ലക്കൽ സുശാന്തിൽ നിന്ന് 2,70,000 രൂപയും യുവതി കബളിപ്പിച്ചു കൈക്കലാക്കിയിരുന്നു. 2022 മെയ്, ജൂൺ മാസങ്ങളിലായാണ് ഇവരിൽ നിന്നും പണം കൈപ്പറ്റിയത്. തട്ടിപ്പിന്റെ വ്യാപ്തി ഇതിൽ മാത്രം നിൽക്കുന്നതല്ലെന്ന് ആലത്തൂർ എസ് ഐ എസ്. അനീഷ് വ്യക്തമാക്കി.

കോട്ടയം കറുകച്ചാൽ, തൃശൂർ ഗുരുവായൂർ, പാലക്കാട് നോർത്ത്, വടക്കഞ്ചേരി, നെന്മാറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ആളുകൾ രേഷ്മയുടെ തട്ടിപ്പിനിരയായിട്ടുണ്ട്. 25 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ആലത്തൂരിൽ തട്ടിപ്പിന് കൂട്ടുനിന്ന രണ്ടുപേർ കൂടി കേസിൽ പ്രതികളാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ദേവസ്വം വിജിലൻസ് എന്ന് ബോർഡ് വെച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാൻ രേഷ്മ എത്തിയിരുന്നത്. ഇതിന് പുറമേ കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയതായും യുവതിക്കെതിരെ കേസ് നിലവിലുണ്ട്.

Tags: ArrestguruvayoorreshmaDevasom Board
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies