തിരുവനന്തപുരം: കാട്ടനാകൾക്ക് വാസസ്ഥലം ഒരുക്കാൻ പരിസ്ഥിതി സംഘടനകൾ. ഇതിനായി നാലേക്കർ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി വനം വകുപ്പിന് കൈമാറും. പരിസ്ഥിതി സംഘടനകളായ വോയ്സ് ഓഫ് ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റിയും നേച്ചർ മേറ്റ്സ് നേച്ചർ ക്ലബ്ബും ചേർന്നാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. 40- ലക്ഷം രൂപ ചിലവിട്ടാണ് സ്ഥലം വാങ്ങിയിരിക്കുന്നത്.
വാങ്ങി നൽകിയ സ്ഥലം നിലമ്പൂർ എലിഫന്റ് റിസർവിന്റെ ഭാഗമാക്കി മാറ്റും. കാട്ടാനകൾക്കും മറ്റ് മൃഗങ്ങൾക്കും വസിക്കാൻ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് സംഘടനകൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ആനത്താരയുടെ ഭാഗമായിരുന്ന പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് അപേക്ഷ സമർപ്പിക്കും.
സ്വകാര്യ ഭൂമിയിൽ സ്വാഭാവിക വനം എന്ന സർക്കാർ പദ്ധതി പ്രകാരം ആയിരിക്കും സ്ഥലം ഏറ്റെടുക്കുകയെന്ന് പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ. വിജയാനന്ദൻ പറഞ്ഞു. കേരള വനം നിയമം 1961 പ്രകാരമാണ് ഭൂമി കൈമാറ്റമെന്ന് വോയ്സ് ഒഫ് ഏഷ്യൻ എലിഫന്റ്സ് സ്ഥാപകയും എക്സിക്യുട്ടീവ് ഡയറക്ടറുമായ സംഗീത അയ്യർ പറഞ്ഞു.
Comments