കൊൽക്കത്ത: പശ്ചിമബംഗാളിൽ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപായി നടന്ന അക്രമ സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഗവർണർ സി വി ആനന്ദ ബോസ്. സംസ്ഥാനത്തെ സ്ഥിതിഗതികളിൽ ഉടൻ മാറ്റം വരുത്തികൊണ്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും. അക്രമങ്ങൾ ഇനിയും സഹിക്കാൻ ആകില്ലെന്നും സിവി ആനന്ദ ബോസ് വ്യക്തമാക്കി.
അതേസമയം പ്രശ്നബാധിത മേഖലകളിൽ കേന്ദ്ര സേന ഇറങ്ങിയിരുന്നു. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രസേനയെ വിന്യസിച്ചത്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു സേനാ വിന്യാസം. അടുത്ത മാസം 8-നാണ് ബംഗാളിൽ തദ്ദേശ തിരഞ്ഞടുപ്പ് നടക്കുക.
അതിനിടെ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ രാജിവ് സിൻഹ ഗവർണർ സി.വി ആനന്ദബോസുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.
Comments