വയനാട്: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കടത്ത് നടക്കുന്നത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകളാണ് ജില്ലയിലെത്തിക്കുന്നത്. ആറ് മാസത്തിനിടെ 724.12 ഗ്രാം എംഡിഎംഎയാണ് വയനാട്ടിൽ നിന്ന് മാത്രം പിടികൂടിയത്.
വയനാട്ടിലെ ഡിജെ പാർട്ടികളിലടക്കം ഒഴുകുന്നത് മാരക മയക്കുമരുന്നുകൾ. കഴിഞ്ഞ ദിവസം ഡിജെ പാർട്ടിയിൽ നിന്നും എംഡിഎംഎയുമായി ഒമ്പത് പേരാണ് അറസ്റ്റിലായത്. മെത്താം പിത്താമിൻ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവയാണ് ആറ് മാസത്തിനിടെ വയനാട്ടിൽ നിന്ന് മാത്രമായി പിടികൂടിയ ലഹരി വസ്തുക്കൾ. മയക്കുമരുന്നിന് പുറമേ മദ്യ കുപ്പികളും വയനാട്ടിലേക്ക് കടത്തുന്നത് പതിവാണ്.
കർണാടക, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇവ വയനാട്ടിലെത്തുന്നത്. വയനാട്ടിൽ നിന്ന് ലഹരി വസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും ആളുകളുണ്ട്. വയനാട് അതിർത്തികളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 11 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
Comments