മിർപൂർ: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -ട്വന്റി മത്സരത്തിന് ഇന്ന് തുടക്കമാകും. ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ മലയാളി താരം 24 കാരി മിന്നു മണി ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനിങ്ങുമോ എന്നാതാണ് മലയാളികൾ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് തട്ടകമായ മിർപുർ ഷേർ ഇ ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 1.30 -നാണ് മത്സരം. ബംഗ്ലാദേശിനെതിരെ മൂന്ന് ട്വന്റിയും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.
പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചാൽ ഇന്ത്യയ്‌ക്ക് വേണ്ടി രാജ്യാന്തര ടി-20 മത്സരം കളിക്കുന്ന ആദ്യ മലയാളി താരമെന്ന രാജ്യാന്തര റെക്കോഡാവും താരത്തിന്റെ പേരിലാകുക.
കേരള ജൂനിയർ സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യയുടെ എ ടീമിലും, ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന മിന്നു ഇടംകൈ ബാറ്റും വലംകൈ സ്പിന്നറുമാണ്.
ഫെബ്രുവരിയിൽ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജ്യോത് കൗർ, എസ്. മേഘ്‌ന, പൂജ വസ്ത്രകാർ, മേഘ്‌ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.
Comments