ഹൈദരാബാദ്: വാറങ്കൽ സന്ദർശന വേളയിൽ ഓട്ടിസം ബാധിതനായ ഗായകനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാമിസെട്ടി വെങ്കട്ട് എന്ന ഗായകനെയാണ് പ്രധാനമന്ത്രി അനുമോദിച്ചത്. വാറങ്കലിൽ എത്തിയ അദ്ദേഹം വെങ്കട്ടിനെ ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവെച്ചത്.
‘ പ്രതിഭയുടെയും യുവത്വത്തിന്റെയും ശക്തി കേന്ദ്രമാണ് കാമിസെട്ടി വെങ്കട്ട്. തന്റെ ഓട്ടിസം എന്ന പ്രശനത്തെ ശ്രദ്ധിക്കാതെ അദ്ദേഹം പാട്ടിനൊപ്പം മുന്നേറി. നാട്ടു നാട്ടു എന്ന ഗാനം ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ മനക്കരുത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.’ – പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ഇതിന് പുറമേ വാറങ്കലിൽ സന്ദർശനം നടത്തിയ മോദി കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇരകളായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നു.
‘ വാറങ്കലിൽ കമ്യൂണിസ്റ്റ്് ഭീകരതയ്ക്ക് മുന്നിൽ ജീവൻ വെടിയേണ്ടി വന്നവരുടെ കുടംബാംഗങ്ങളെ കണ്ടുമുട്ടി. അവരുടെ കഥ എന്നിൽ വളരെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രതികൂല സാഹചര്യങ്ങളെ അവർ നേരിട്ടതും സമാധാനവും സമൃദ്ധിയും കെട്ടിപ്പടുക്കുന്നതിനായുള്ള അവരുടെ പ്രവർത്തനം പ്രചോദിപ്പിക്കുന്നതാണ്.’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൂടാതെ സംസ്ഥാനം കുടുംബ രാഷ്ട്രീയത്തിന്റെ വലയിൽ കുടുങ്ങി കിടക്കുകയാണെന്നും ബിആർഎസും കോൺഗ്രസും രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് ഇവിടെ ഭരണം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Comments