തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയ സെമിനാർ പാർട്ടി സമ്മേളനത്തിന് തുല്യമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംവാദമെന്ന പേരിൽ ആളുകളെ കബളിപ്പിച്ച കോഴിക്കോട്ടെ സെമിനാറിൽ ഏകീകൃത സിവിൽ നിയമത്തെ അനുകൂലിക്കുന്നവരുടെ ശബ്ദം ഉയർന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തി നിയമങ്ങളുടെ പേരിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്ത സെമിനാറാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടും ലീഗ് സെമിനാറിൽ നേരിട്ട് പങ്കെടുക്കുമെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഇതിലൂടെ സിപിഎം നടത്തുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും, ഇതിലൂടെ നായനാരെയും ഇഎംഎസിനെയും ജനാധിപത്യ മഹിളാ അസോസിയേഷനെയും സിപിഎം തളളി പറഞ്ഞിരിക്കുകയെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Comments