ജയ്പൂർ: രാജസ്ഥാനിലെ പാലിയിൽ 33-കാരനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്ത് ഭാര്യയുടെ കാമുകൻ. ജോഗേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന് ജോഗേന്ദ്രയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ജൂലൈ 11-ന് വീട്ടിൽ നിന്നും ഇറങ്ങിപോയ ജോഗേന്ദ്ര തിരിച്ചു വന്നില്ലെന്നും മദൻലാൽ എന്നയാളെ സംശയമുള്ളതായും ജോഗേന്ദ്രയുടെ പിതാവ് പോലീസിൽ അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ജോഗേന്ദ്രയുടെ ഭാര്യയുമായിയുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് മദൻലാൽ കുറ്റം സമ്മതിച്ചു. അതേസമയം മൃതദേഹ ഭാഗങ്ങൾ മറവ് ചെയ്ത സ്ഥലങ്ങളും ഇയാൾ പോലീസിന് കാണിച്ചു നൽകി. മൃതദേഹം കുഴിച്ചിടുന്നതിനൊപ്പം ഒരു മാവിൻ തൈ കൂടി വച്ചായിരുന്നു ഇയാൾ മടങ്ങിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments