കൊൽക്കത്ത: പശ്ചിമ ബംഘാളിലെ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ സംസ്ഥാനത്ത് അശാന്തിയാണ്. നിരവധി അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സംസ്ഥാനം ഇതിനോടകം സാക്ഷ്യ വഹിച്ചു. മൂന്ന് ദിവസം മുൻപ് ബംഗാളിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബംഗാളിലെ മാൾഡയിൽ ദളിത് സ്ത്രികളെ ജനകൂട്ടം മർദ്ദിച്ച ശേഷം നഗ്നരാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യങ്ങളിലൂടെ പുറത്തെത്തി. പോലിസിന്റെ സാന്നിധ്യത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവം നടന്ന മൂന്ന് ദിവസം പിന്നിട്ടിട്ടും കുറ്റകാർക്കെതിരെ നടപടിയെടുക്കാൻ മമത ബാനർജി നയിക്കുന്ന സംസ്ഥാന ഭരണകൂടം തയ്യറായിടില്ല. അതിക്രമത്തിൽ മമത സർക്കാർ മൗനം പാലിക്കുന്നതായി ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. മണിപ്പൂരിന് വേണ്ടി വാദിക്കുമ്പോൾ സ്വന്തം സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്ന് ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ ആരോപിച്ചു.
പശ്ചിമബംഗാളിലെ ദളിത് സ്ത്രീകളെ പൊതുമധ്യത്തിൽ നഗനരാക്കി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. മാൾഡയിലെ ബമംഗോള പോലീസ് സ്റ്റേഷന് പരിധിയിൽ വരുന്ന പകുവാ ഹാറ്റ് പ്രദേശത്താണ് സംഭവം നടക്കുന്നത്. എന്നാൽ പോലീസ് വിഷയത്തിൽ നിസംഗത തുടരുകയാണ് ചെയ്തത്. സ്ത്രികളുൾപ്പെടെയുള്ള സംഘം ഇവരെ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാം. അമിത് മാളവ്യയാണ് തന്റെ ട്വിറ്റർ ഹൻഡിലിൽ കൂടി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ഇന്നലെ ടിഎംസിയുടെ രക്തസാക്ഷിത്വ ദിന റാലിയെ അഭിസംബോധന ചെയ്ത മമത മണിപ്പൂരിലെ പ്രതിസന്ധിക്ക് വേണ്ടി വാദിച്ചിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രി കൂടിയായ ബംഗാൾ മുഖ്യമന്ത്രി മമത തന്റെ സ്വന്തം സംസ്ഥാനത്തെ അതിക്രമങ്ങളിൽ മൗനം പാലിക്കുകയാണ്. മമതയുടെ ഹൃദയം തകർക്കാൻ സാധിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു അത് എന്നാൽ അവർ അപലപിച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അമിത് മാളവ്യ പറഞ്ഞു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ പരാജയം തുറന്നു സമ്മിതിക്കുന്നതിന് തുല്യമാണ് വിഷയത്തിൽ നടപടി സ്വീകരിക്കുന്നത് എന്നതുകൊണ്ടാണ് മമത മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം മണിപ്പൂരിന് വേണ്ടി മമത കണ്ണുനീർ പൊഴിച്ചെന്നും രാഷ്‌ട്രീയമായി മമത അത് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
The horror continues in West Bengal. Two Tribal women were stripped naked, tortured and beaten mercilessly, while police remained a mute spectator in Pakua Hat area of Bamangola Police Station, Malda.
The horrific incident took place on the morning of 19th July. The women… pic.twitter.com/tyve54vMmg
— Amit Malviya (@amitmalviya) July 22, 2023
Comments