ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. സർവവും ത്യജിച്ച് മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി പോരാടിയ ധീരരായ മക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. രാഷ്‌ട്രത്തിന് പ്രഥമ സ്ഥാനം നൽകുകയും അതിന് വേണ്ടി ജീവൻ വെടിഞ്ഞവരെ ഓർമ്മിക്കുന്ന ദിനത്തിൽ അവരുടെ പോരാട്ടത്തെ വീരോചിതമായി കരുതുന്നുവെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ രാജ്നാഥ് സിംഗ് സന്ദർശിച്ചു. ആദര സൂചകമായി അദ്ദേഹം അവർക്ക് മെമന്റോയും ഷാളും നൽകി. ശേഷം ദ്രാസിൽ നിർമ്മിച്ച ‘ഹട്ട് ഓഫ് റിമെംബ്രൻസ്’ മ്യൂസിയവും പ്രതിരോധമന്ത്രി സന്ദർശിച്ചു.
വിവിധ സേന മേധാവിന്മാരും വീരസൈനികർക്ക് അഭിവാദ്യമർപ്പിച്ചു. ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരും യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിലാ്ണ് പുഷ്പചക്രം അർപ്പിച്ചത്. ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ ചീതാൽ ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടി നടത്തി.
Comments