കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ രോഗി ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ പീഡനത്തിനിരയായ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പീഡനത്തിനിരയായ ശേഷം ഡോക്ടർ നത്തിയ പരിശോധനയിൽ താൻ പറഞ്ഞ കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് അതിജീവിത പരാതി നൽകി. കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിജീവിത വ്യക്തമാക്കി.
ശസ്ത്രക്രിയയ്‌ക്ക് ശേഷം ഐസിയുവിൽ അബോധാവസ്ഥയിൽ കഴിയുന്നതിനിടെയാണ് ആശുപത്രിയിലെ ഗ്രേഡ് വൺ അറ്റൻഡറും വടകര സ്വദേശിയുമായ ശശീന്ദ്രൻ യുവതിയെ പിഡീപ്പിച്ചത്. യുവതി പീഡനത്തിനിരയായ സംഭവത്തിൽ വൈദ്യ പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തുകയും ചെയ്ത ഡോക്ടർക്കെതിരെയാണ് അതിജീവിത ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. അന്വേഷണം നടത്തിയ സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും ഇവർ പറയുന്നു.
കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ഗുരുതരമായ ആരോപണവുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ അന്വേഷണ ഘട്ടത്തിൽ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പോലീസ് അതിജീവിതയെ അറിയിച്ചു. കഴിഞ്ഞ മാർച്ച് പതിനെട്ടിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ യുവതി പീഡനത്തിന് ഇരയായത്. സർക്കാർ ഒപ്പം ഉണ്ടാകും എന്നത് വെറും വാക്ക് മാത്രം ആണെന്നും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങൾ നടക്കുന്നുവെന്നും അതിജീവിത പറഞ്ഞു. വടകര സ്വദേശിയായ ശശീന്ദ്രന് അനുകൂലമായി മൊഴി നൽകാൻ ഇരയെ പ്രരിപ്പിച്ചെന്ന കേസിൽ മറ്റ് അഞ്ച് ജീവനക്കാരും പ്രതികളാണ്.
Comments