ചെന്നൈ: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തുടർന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ വിജയിപ്പിക്കുക എന്നതാണ് ‘എൻ മണ്ണ് എൻ മക്കൾ’ യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണം, കാരണം ഈ രാജ്യത്ത് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണത്തിലാണ് നടന്നത്. മോദി സർക്കാർ വന്നതിന് ശേഷമാണ് പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും നന്നിട്ടുള്ളത്. നരേന്ദ്രമോദി തങ്ങളുടെ നാട്ടിൽ നിന്നും ജനവിധി തേടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും മോദി വന്നാൽ മാത്രമേ വികസനം ഉണ്ടാകു എന്നുള്ള വിശ്വാസവുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപുണ്ടായിരുന്ന രാഷ്‌ട്രീയക്കാർ തമിഴ്‌നാട്ടിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ലെന്നും അണ്ണാമലൈ പറഞ്ഞു. രാഷ്‌ട്രീയക്കാർ വരുന്നു, എംഎൽഎയാകുന്നു എംപിയാകുന്നു. എന്നാൽ ജനങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. അതിനാലാണ് ബിജെപി ഈ പദയാത്രയിലൂടെ മോദി സർക്കാരിനെ തുർന്നും അധികാരത്തിലെത്തിക്കാൻ അഭ്യർത്ഥിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയത്തിൽ ഒരു മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്റെ ഉദാഹരണമാണ് വഴിയരികിൽ കൈക്കുഞ്ഞുങ്ങളുമായി പദയാത്രയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന സ്ത്രീകൾ.
തമിഴ്‌നാട്ടിലുള്ളത് കുടുംബ രാഷ്‌ട്രീയമാണെന്നും അത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഒന്നും നടന്നിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. തമിഴ്‌നാട്ടിൽ വെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ്. എന്നാൽ അതിനായി മുൻ സർക്കാരുകൾ ഒന്നും ചെയ്തില്ല. ഈ യാത്രക്കിടയിൽ തന്നെ സ്ത്രീകൾ ആറും ഏഴും കുടങ്ങളുമായി വെള്ളം എടുക്കാൻ പോകുന്നത് കാണാൻ സാധിച്ചു. വരൾച്ച അന്നുള്ളതുപോല തന്നെ തുടരുന്നുണ്ട്. അപ്പോഴാണ് മോദി സർക്കാർ ജൽ ജീവൻ പദ്ധതി വഴി വീടുകളിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെന്ന് അവരോട് താൻ പറഞ്ഞത്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 50,000 സർക്കാർ ജോലി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ അധികാരത്തിൽ പാതി കാലം പൂർത്തിയായി, ഇതുവരെ വാക്ക് പിാലിച്ചില്ലെന്നും അണ്ണാമലൈ വിമർശിച്ചു.
Comments