ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പാലവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണകാലത്താണ് നിലവിൽ വന്നതെന്ന ജിതേന്ദ്ര സിംഗ്. നിയോജക മണ്ഡലത്തിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിആർഐ പ്രതിനിധികൾ, പഞ്ചസ് സർപഞ്ചുകൾ, ബിജെപി പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച യോഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്. അദ്ദേഹം സ്ഥിരമായി വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുമായി ഇത്തരം യോഗങ്ങളിൽ ചേരാറുണ്ട്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഉധംപൂർ-ദോഡ-കതുവ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളതെന്നും ഇതിനെക്കുറിച്ച് എല്ലാ ഭാഗങ്ങളിലും അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ റിയാസിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ചെനാനി മുതൽ നഷ്‌രി വരെ നീളമുള്ള റോഡ് ടണലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉധംപൂർ-ദോഡ-കത്വ പാർലമെന്ററി മണ്ഡലം ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലേക്കാളും വികസിത നിയോജക മണ്ഡലമാണെന്ന് കേന്ദ്രമന്ത്രിയ്‌ക്ക് ഒരു ജനകീയ സർവേ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് മെഡിക്കൽ കോളേജുകൾ നേടിയ ഇന്ത്യയിലെ ഏക മണ്ഡലമാണ് ഉധംപൂർ-ദോഡ-കത്വ പാർലമെന്ററിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.















