ചണ്ഡീഗഢ്: ഇസ്ലാമിസ്റ്റുകളുടെ ആസൂത്രിത ആക്രമണമുണ്ടായ ന്യൂഹിനെ ഹിന്ദുക്കളുടെ ശ്മശാനമാക്കാൻ അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്ത്. ഹരിയാനയിലെ മേവായിൽ നൂഹ് എന്ന പ്രദേശത്താണ് ശ്രാവണ പൂജയുടെ ഭാഗമായി നടന്ന ബ്രിജ്മണ്ഡൽ ജലാഭിഷേക യാത്രയ്‌ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്.
ഛോട്ടാ പാകിസ്താൻ എന്ന് അറിയപ്പെടുന്ന മേവായിലൂടെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര നടത്താൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശോഭായാത്ര ഒരുകൂട്ടം തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് തുടരാൻ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ശോഭായാത്രയ്‌ക്ക് നേരെ വീടുകളുടെ ടെറസിൽ നിന്ന് കല്ലേറും കുപ്പിയും പെട്രോൾ ബോംബുകളും എറിഞ്ഞത്.
ഇസ്ലാമിസ്റ്റുകളുടെ ആസൂത്രിത ശ്രമത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്തെ വീടുകളുടെ ടെറസുകളിൽ നിന്നും മറ്റും ശോഭായാത്രയ്‌ക്കുനേരെ കല്ലേറ് ഉണ്ടായത്. അക്രമത്തിൽ ഭയന്ന രണ്ടായിരത്തിലധികം ഭക്തജനങ്ങൾക്ക് മേവായ്‌ക്ക് പുറത്ത് നൽഹാർ മഹാദേവ ക്ഷേത്രത്തിൽ അഭയം പ്രാപിക്കേണ്ടിവന്നു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഇസ്ലാമിസ്റ്റുകളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപയും നൽകണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. സംഭവത്തിൽ നാളെ രാജ്യവ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വി.എച്ച്.പി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വ്യക്തമാക്കി.
Comments