കൊച്ചി: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഒപ്പം സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കും. അതിനുള്ളിൽ സർക്കാർ മറുപടി നൽകണം.
ആകാശത്തിന് താഴെ എന്ന ചിത്രത്തിലെ സംവിധായകൻ ലിജീഷ് മുള്ളേഴത്ത് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്‌കാര നിർണയത്തിൽ ജൂറി ചെയർമാൻ ഇടപെട്ടിട്ടുണ്ടെന്നാണ് ഹർജിയിൽ ലിജീഷ് ഉന്നയിച്ചത്.
നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി സമർപ്പിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് നിർദ്ദേശം നൽകാനും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Comments