തിരുവനന്തപുരം: സപ്ലൈക്കോയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്‌പ്ലൈക്കോയ്‌ക്ക് ധനവകുപ്പ് പണം അനുവദിക്കാത്തതിനാലാണ് സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ അവശ്യ വസ്തുകൾ ലഭ്യമാകാത്തത്. പണം നൽകുന്നതിലെ വിവേചനം ധനവകുപ്പ് അവസാനിപ്പിക്കണം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി മുന്നോട്ട് വരണമെന്നും പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. സപ്ലൈക്കോയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് സിപിഐ യൂണിയൻ നടത്തിയ മാർച്ചിലാണ് സർക്കാരിനെതിരെ പന്ന്യൻ രവീന്ദ്രന്റെ വിമർശനം.
സപ്ലൈക്കോയ്‌ക്കെതിരെയുളള ധനവകുപ്പിന്റെ വിവേചനം സാധാരണക്കാരെയാണ് ബാധിക്കുക. ധനവകുപ്പ് കൺസ്യൂമർ ഫെഡിന് പണം നൽകുകയും സപ്ലൈക്കോയ്‌ക്ക് പണം നൽകാതിരിക്കുകയും ചെയ്യുന്നു. ഒരു വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മ നയമാണെന്നായിരുന്നു എഐടിയുസി യൂണിയൻ പ്രസിഡന്റ് പി രാജുവിന്റെ വിമർശനം.
Comments