കൊല്ലം: ഇരവിപുരത്ത് വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിലെ കേസുമായി ബന്ധപ്പെട്ട പ്രതികൾ അറസ്റ്റിൽ. പുന്തലത്താഴെ താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീർ, സഞ്ജയ് സിറാജ്, ധനീഷ്, അൻഷാദ്, ഇഷാഖ്, അനീസ് എന്നിവരാണ് അറസ്റ്റിലായത്.
സിറാജിന്റെയും സുഹൃത്തുക്കളുടെ കാർ, ഇഷാഖും അൻഷാദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രകോപിതരായ അൻഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അൻഷാദ് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒയുടെ ചുമതല വഹിക്കുന്ന കൺട്രോൾ റൂം ഇൻസ്‌പെക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സക്കീർ ഹുസൈൻ, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ നൗഷാദ്, സി.പി.ഒ വിഷ്ണു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments