റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഝാർഖണ്ഡ് ജാഗ്‌വാർ എസ്ഐ അമിത് തിവാരി, സിആർപിഎഫ് ഉദ്യോഗസ്ഥൻ ഗൗതം കുമാർ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ ടോന്റോ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഏകദേശം 15-20 മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റത്. അമിത രക്തസ്രാവത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ച് കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള പരിശോധന തുടരുകയാണ്.
ഇതേ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടമായിരുന്നതായും വെസ്റ്റ് സിംഗ്ഭൂം പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ അറിയിച്ചു. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരരുടെ ബങ്കറുകൾ പൂർണമായും നശിപ്പിക്കുകയും ചെയ്തിരുന്നു.
Comments