ഫുട്‌ബോളിലെ ഇതിഹാസ പരിശീലകൻ അഴ്സൻ വെംഗർ ഒക്ടോബറിൽ ഇന്ത്യയിലെത്തും. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ഫിഫയും സംയുക്തമായി നടപ്പാക്കിനിരിക്കുന്ന ഫുട്‌ബോൾ അക്കാദമി ഒരുക്കുന്നതിന് മുമ്പായുളള അന്തിമ മേൽനോട്ടങ്ങൾക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ വരവ്. ഫിഫയുടെ ഗ്ലോബൽ ഡെവലപ്പ്‌മെന്റ് ചീഫാണ് വെംഗർ.
സിഡ്‌നിയിലെത്തിയ എഐഎഫ്എഫ് അദ്ധ്യക്ഷൻ കല്യാൺ ചൗബേയുടെ നേതൃത്വത്തിലുളള ഇന്ത്യൻ സംഘം അർസേൻ വെംഗർ, ഫിഫ ടെക്‌നിക്കൽ ഡയറക്ടർ സ്റ്റീവൻ മെർട്ടെൻസ്, ഫിഫയുടെ ഹൈ പെർഫോമൻസ് പ്രോഗ്രം തലവൻ ഉൾഫ് സ്‌കോട്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
എഐഎഫ്എഫ്- ഫിഫ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിൽ 13 വയസ്സിന് താഴെയുളള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കുമായി കേന്ദ്രീകൃത ഫുട്‌ബോൾ അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയത്.
Comments