നാഗ്പൂർ: വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച 62 കാരൻ മരണത്തിന് കീഴടങ്ങി. ഇൻഡിഗോ വിമാനത്തിൽ മുംബൈയിൽ നിന്നും റാഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രക്കാരന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഉടൻ തന്നെ തോട്ടടുത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നാഗ്പൂർ വിമാനത്താവലത്തിലാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്. വിവരം നേരത്തെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘവും വിമാനത്താവളത്തിൽ കാത്ത് നിടന്നിരുന്നു. യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ വെച്ച് വലിയ അളവില്‍ യാത്രക്കാരൻ രക്തവും ഛര്‍ദിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്ചക്കിടയിൽ രണ്ടാം തവണയാണ് നാഗ്പൂർ വിമാനത്താവളത്തിൽ സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനം പറത്തുന്നതിനായി കാത്തിരിക്കുന്നതിനിടയിൽ പൈലറ്റ് മരിച്ചിരുന്നു. ഇൻഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന 40 വയസുകാരന് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ വെച്ചാണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായ പൈലറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments