ലക്നൗ : മുഹറം ഘോഷയാത്രയ്ക്കിടെ പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ശക്തമായ നീക്കവുമായി യോഗി സർക്കാർ . ഒരു കോടി പിഴ അടച്ചില്ലെങ്കിൽ പിടിയിലായവരുടെ ഭൂമി കണ്ടുകെട്ടാനാണ് നീക്കം .
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ജയിലിലടച്ച മുപ്പത്തിമൂന്ന് പേരിൽ 13 പേർക്കാണ് സാമ്പത്തിക പിഴ ചുമത്തിയത് .19.80 ലക്ഷം രൂപ വരെ ഇവർക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഭൂമി കണ്ടുകെട്ടാനുള്ള നീക്കത്തിനു പിന്നാലെ റവന്യൂ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസമെത്തി ഇവരുടെ സ്ഥലം അളന്നു.
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള 15 ദിവസത്തെ സമയം ഈ ആഴ്ച്ച അവസാനിക്കുന്ന മുറയ്ക്ക് ഭൂമി കണ്ടുകെട്ടാൻ നടപടികൾ ആരംഭിക്കും . ഇരു വില്ലേജുകളിലെ ഭൂമിയാണ് അളന്നത് . തഹസിൽദാർ നായിബ് മച്ചലിഷഹർ ഭൂമി അളക്കുന്നതിന് നേതൃത്വം നൽകി .
Comments