തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാവ് എസ് മൊയ്തീനെതിരെ നടപടി ശക്തമാക്കി ഇഡി. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ ബിനാമി സ്വത്തിക്കൾ ഇഡി കണ്ടുകെട്ടി. 36 വസ്തു വകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് നിർണായക പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കണ്ടുകെട്ടൽ നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയായ എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മൊയ്തീന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടേയും അക്കൗണ്ടുകളും മരവിപ്പിച്ചു. 22 മണിക്കൂർ തുടർച്ചയായ പരിശോധനയ്‌ക്ക് ശേഷമാണ് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. ബിനാമികളിൽ മൂന്ന് പേരോട് ഓഫീസിൽ ഇന്ന് ഹാജരാകാൻ നിർദ്ദേശം ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
22 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് ഇന്ന് പുലർച്ചെ 5 മണിക്കാണ് അവസാനിച്ചത്. രണ്ടുദിവസം മുൻപാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിലും ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി മിന്നൽ റെയ്ഡ് നടത്തിയത്. കോടികളുടെ ബാങ്ക് തട്ടിപ്പിൽ മൊയ്തീന് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാക്കലല്ല ഇഡി സംഘത്തിന്റെ ലക്ഷ്യമെന്നും സംശയത്തിന്റെ മുനയിൽ നിർത്തി വേട്ടയാടുക എന്നതാണെന്നും മൊയ്തീൻ ആരോപിച്ച്രുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും മറ്റൊരു വ്യക്തിയ്‌ക്ക് വായ്പ ലഭിക്കാൻ ഞാൻ സഹായങ്ങൾ വഴിവിട്ട് സഹായങ്ങൾ ചെയ്‌തെന്ന ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നിൽക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവിൽ തനിക്കില്ലെന്നും മൊയ്തീൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments