തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിൽ എ.സി.മൊയ്തിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ്. ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് റെയ്ഡ് ഇഡി നടത്തുന്നതെന്നാണ് മൊയ്തിനെ ന്യായീകരിച്ചു കൊണ്ട് എം.വി ഗോവിന്ദൻ വാദിക്കുന്നത്.
‘കരുവന്നൂർ കേസ് നേരത്തെ അന്വേഷിച്ച് പൂർത്തിയാക്കിയതാണ്. ഒരു പരാമർശവും മൊയ്തീനെതിരെ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് അദ്ദേഹം. എന്താണ് എ.സി മൊയ്തീനിൽ നിന്ന് പിടിച്ചെടുത്തത് ? എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നു. ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം നടക്കുന്നത്’.
‘കേരളത്തിലെത്തിയാൽ പ്രതിപക്ഷത്തിന് ഇഡി ശരിയാണ്. അവര്‍ക്കെതിരെ വരുമ്പോൾ തെറ്റും. തിരഞ്ഞെടുപ്പായപ്പോൾ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്. കേന്ദ്ര ഏജൻസികളെ കൂട്ട് പിടിച്ച് വ്യാപക പ്രചാരണം നടക്കുന്നു. യുഡിഎഫ് ആദ്യം കരുതിയത് മത്സരം ഇല്ലാതെ പുതുപ്പള്ളി പിടിക്കാമെന്നാണ്. സഹതാപ തരംഗത്തിൽ വിജയം നേടാമെന്നായിരുന്നു യുഡിഎഫ് കരുതിയത്. അത് നടക്കില്ലെന്ന് അവർക്ക് തന്നെ മനസിലായി’- എം.വി ഗോവിന്ദൻ പറഞ്ഞു.
Comments