കോഴിക്കോട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദാണ് പിടിയിലായത്. വടകരയ്ക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. കുണ്ടുതോട്ടിലെ പ്രതിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ഹൈസ്കൂളിൽ ഒരുമിച്ചുപഠിച്ച പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഇയാൾ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന പേരിൽ പെൺകുട്ടിയെ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെനിന്ന് തട്ടിക്കൊണ്ടുപോയി ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ സുഹൃത്തിനെ വിളിച്ച് പെൺകുട്ടിയെ കൊല്ലുമെന്നും ജുനൈദ് അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്ത് പെൺകുട്ടിയുടെ ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവാണ് തൊട്ടിൽപ്പാലം പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്. വീടിന്റെ പൂട്ട് തകർത്താണ് പോലീസ് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയത്.
Comments