മുംബൈ: പ്രതിപക്ഷ ഐക്യത്തിൽ വീണ്ടും പൊട്ടിത്തെറി. അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം ഒഴിവാക്കി പ്രതിപക്ഷ ഐക്യത്തിന്റെ പോസ്റ്റർ. ഓഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിന്റെ പോസ്റ്ററിൽ നിന്നുമാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ ചിത്രം ഒഴിവാക്കിയത്. യോഗത്തിന്റെ പ്രചരണത്തിനായി നഗരത്തിൽ ഉയർത്തിയ ബോർഡുകളിൽ അരവിന്ദ് കെജ് രിവാളിന്റേത് ഒഴിച്ച് മറ്റുള്ളവരുടെ ചിത്രങ്ങളുണ്ട്. പ്രതിപക്ഷ ഐക്യത്തിന്റെ കൺവീനർ പ്രഖ്യാപനത്തെ തുടർന്നുണ്ടായ അനൈക്യമാണ് ഇതിന് പിന്നിലെന്നാണ് നിരീക്ഷകർ കരുതുന്നത്.
പ്രചരണ ബോർഡിൽ കോൺഗ്രസ് നേതാവ് രാഹുൽ പ്രതിപക്ഷ ഐക്യത്തെ നയിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ രാഹുലിന്റെ നേതൃത്വത്തെ ആംആദ്മി പാർട്ടി അംഗീകരിച്ചിട്ടില്ല. രാഹുലിന് പകരം നിതീഷിനെ കൺവീനറായി ഉയർത്തിക്കാട്ടണമെന്നായിരുന്നു ആംആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നത്. അല്ലാത്ത പക്ഷം തങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കില്ലെന്ന് പല സാഹചര്യത്തിലും ആംആദ്മി പാർട്ടി പറഞ്ഞിരുന്നു. തൃണമൂൽ അടക്കമുള്ള പാർട്ടികൾ നിലപാട് സ്വീകരിച്ചിരുന്നു. ആംആദ്മി പാർട്ടിയും ഇതേ നിലപാട് തന്നെ എടുത്തിരുന്നു.
പ്രതിപക്ഷത്തിന്റെ നേതാവായി രാഹുലിന് പകരം നിതീഷിനെ ഉർത്തികാണിക്കണമെന്നാണ് ആംആദ്മി അടക്കമുള്ളവർ പറഞ്ഞത്, എന്നാൽ തങ്ങൾ അപ്രസക്തമാകുന്ന സ്ഥിതിയിലേക്ക് പോകുമോ എന്നതാണ് കോൺഗ്രസിന്റെ ഭയം. കൺവീനർ സ്ഥാനത്തേക്ക് രാഹുലിനെ ഉയർത്തികാണിച്ച മുൻ തിരഞ്ഞെടുപ്പുകളിലെ ഫലം വിപരീതമായതാണ് രാഹുലിന് മുന്നിലെ വെല്ലുവിളി. മമത ബാനാർജിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കാണിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഇതിനോടകം അവകാശവാദം ഉന്നയിച്ചുക്കഴിഞ്ഞു.
Comments