സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാർ കുഞ്ഞുങ്ങളെ അനാവശ്യമായി ടോർച്ചർ ചെയ്തിരുന്നതായി തോന്നിയുട്ടുണ്ടെന്ന് ഗോകുൽ സുരേഷ്. പഠിക്കുന്ന സമയത്ത് ടീച്ചർമാരെ എതിർത്തിരുന്ന സമയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ശിക്ഷിച്ചാൽ അവരുടെ കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നും അതിനൊക്കെ ടീച്ചർമാർ അച്ഛനെയും അമ്മയെയും വിളിപ്പിച്ചിട്ടുണ്ടെന്നും ഗോകുൽ സുരേഷ് പറയുന്നു. അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
‘സ്കൂളിൽ പഠിക്കുന്ന സമയത്ത് പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നു. ടീച്ചർമാർ വിളിപ്പിക്കുമ്പോൾ അച്ഛൻ വരില്ല. അമ്മ വരും, അമ്മ ചിലപ്പോൾ കരയും. കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ ആ ടീച്ചർമാർ കുഞ്ഞുങ്ങളെ ടോർച്ചർ ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ശിക്ഷിച്ചാൽ അവരുടെ കാര്യത്തിൽ ഇടപെടുമായിരുന്നു.
വീട്ടിൽ വളരെ സ്ടോങ്ങായ നിൽക്കുന്ന ആൾ അനിയത്തി ഭാഗ്യയാണ്. തുല്യതയ്‌ക്ക് വേണ്ടി അവൾ സംസാരിക്കും. അച്ഛനിലും അമ്മയിലും തുല്യത കണ്ടില്ലെങ്കിലും അവൾ വഴക്കുണ്ടാക്കും. അച്ഛനോ അമ്മയോ ഇങ്ങനെ വളരണമെന്നാെന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ തെറ്റുകൾ കണ്ട് പിടിച്ച് നിങ്ങൾ തന്നെ തിരുത്തണം എന്നാണ് പറയാറുള്ളത്.
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ ഒന്നും പറഞ്ഞിട്ടില്ല. ആദ്യമൊക്കെ ഞാൻ തന്നെയാണ് കഥ കേട്ടത്. ഇപ്പോൾ സുഹൃത്തുക്കളോടും ചോദിക്കും. അച്ഛനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കൃത്യനിഷ്ഠത, ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് ലഭിക്കുന്നത് വരെ പോരാടുകയെന്നതൊക്കെ തനിക്ക് ഇഷ്ടമാണ്. ബന്ധങ്ങൾ സൂക്ഷിക്കുന്നത് അച്ഛനെ കണ്ട് പഠിക്കണം. അച്ഛനിൽ നിന്നും ചില വ്യത്യാസങ്ങൾ എനിക്കുണ്ട്.’- ഗോകുൽ സുരേഷ് പറഞ്ഞു.
Comments