ന്യൂഡൽഹി: ലോകം ഉറ്റുനോക്കുന്ന ജി20 ഉച്ചകോടിക്ക് തുടക്കം. ഡൽഹിയിലെ പ്രഗതി മൈതാനവിലെ ഭാരത് മണ്ഡപത്തിൽ ജി20 നേതാക്കളെ പ്രധാനമന്ത്രി സ്വീകരിച്ചു. ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന മഹത്തായ ചിഹ്നമായ കൊണാർക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലവന്മാരെ പ്രധാനമന്ത്രി സ്വീകരിച്ചത്.
G20 Summit: For welcome handshake of all leaders with PM Modi, India showcases Odisha’s Konark wheel
Read @ANI Story | https://t.co/KTTFXTdnNd#G20India2023 #PMModi #BharatMandapam #Konarkwheel pic.twitter.com/xrlxOIFmyK
— ANI Digital (@ani_digital) September 9, 2023
പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹദേവ ഒന്നാമന്റെ ഭരണത്തിൻ കീഴിലാണ് കൊണാർക്ക് ചക്രം നിർമ്മിച്ചത്. 24 കാലുകളുള്ള ചക്രം ഇന്ത്യയുടെ ദേശീയ പതാകയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പുരാതന ജ്ഞാനം,നാഗരികത, കാർഷിക മികവ് എന്നിവയുടെ നേർക്കാഴ്ചയാണ് കൊണാർക്ക് ചക്രം. ജനാധിപത്യ ആദർശങ്ങളുടെ പ്രതിരോധശേഷിയും സമൂഹത്തിലെ പുരോഗതിയോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ ചക്രത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു.
#WATCH | G 20 in India: Russian Foreign Minister Sergey Lavrov arrives at Bharat Mandapam, the venue for G 20 Summit in Delhi’s Pragati Maidan. pic.twitter.com/GOexlnYHzA
— ANI (@ANI) September 9, 2023
എഴു കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന ഒരു വലിയ രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളുമായി സൂര്യദേവന്റെ ഈ ക്ഷേത്ര രഥം ആകർഷിക്കുന്നത് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കൂടിയാണ്. കൊണാർക്കിലെ രഥ ചക്രങ്ങളാണ് പഴയ 20 രൂപ നോട്ടിലും ഇപ്പോഴത്തെ പത്ത് രൂപ നോട്ടിലുമെല്ലാം കാണുന്നത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച കലിംഗയുടെ കൊണാർക്ക് ക്ഷേത്രം. വാസ്തുവിദ്യാ വിസ്മയമായ ഈ സൂര്യക്ഷേത്രം ബംഗാൾ ഉൾക്കടലിന്റെ തീരത്താണുള്ളത്. കോൺ എന്നും, അർക്കൻ എന്നുമുള്ള രണ്ട് പദങ്ങളിൽ നിന്നാണ് കൊണാർക്ക് എന്ന വാക്കുണ്ടായതെന്ന് കരുതുന്നു. കോൺ എന്നാൽ മൂല, ദിക്ക് എന്നെല്ലാമാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രമെന്ന നിലയിൽ കൊണാർക്ക് സൂര്യ ക്ഷേത്രമെന്ന പേരിനെ നിർവചിക്കാം.
‘ഒരു ഭൂമി’ എന്ന പേരിലുള്ള സെഷനാണ് ആദ്യം ആരംഭിക്കുക. ഉച്ചയ്ക്ക് 1.30 വരെയാണ് ആദ്യത്തെ സെഷൻ നടക്കുന്നത്. തുടർന്ന് വൈകുന്നേരം 3.30 വരെ വിവിധ ഉഭയകക്ഷി യോഗങ്ങൾ നടക്കും. പിന്നാലെ 4.45 വരെ രണ്ടാമത്തെ സെഷനായ ‘ഒരു കുടുംബം’ നടക്കും. ഇതോടെ ഇന്നത്തെ യോഗങ്ങൾക്ക് അവസാനമാകും.
Comments