തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. റേഷൻ വ്യാപാരികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാലാണ് പതിനൊന്നാം തീയതി പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പലതവണ കത്ത് നൽകിയിട്ടും സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി.
ഭക്ഷ്യമന്ത്രി ജി.ആർ അനിലുമായി റേഷൻ വ്യാപാരികൾ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം റേഷൻ വ്യാപാരികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ നിലവിൽ അംഗീകരികരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
2018-ൽ നടപ്പിലായ വേതന പാക്കേജ് പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷനെ സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പിലാക്കുക, ഈപോസ് തകരാർ ശാശ്വതമായി പരിഹരിക്കുക തുടങ്ങിയവയാണ് കേരള റിടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങൾ. നടപടി വൈകിയാൽ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.
Comments