ന്യൂഡൽഹി : പത്ത് വർഷം മുൻപ് ജനങ്ങൾക്ക് മുന്നിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ചൂണ്ടിക്കാട്ടി അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സിംഗ് പറഞ്ഞ വാക്കുകൾ ‘ ഇതാണ് ഇന്ത്യയുടെ പുതിയ മുഖം , ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര ദാമോദർ ദാസ് മോദി .
2013 സെപ്റ്റംബർ 13 ന് രാജ്നാഥ് സിംഗ് പറഞ്ഞ വാക്കുകൾ ഇന്ത്യ സ്വീകരിച്ചത് സ്വന്തം ഹൃദയത്തിലേക്കായിരുന്നു . ഇന്നേക്ക് 10 വർഷം പിന്നിടുമ്പോൾ ഭാരതം ഹൃദയ ഭൂവിൽ ചേർത്ത് പിടിച്ച നരേന്ദ്രമോദിയെന്ന കരുത്തനായ പ്രധാനമന്ത്രിയേയാണ് കാണാൻ കഴിയുക.
ബിജെപിയുടെ പ്രധാനമന്ത്രിയുടെ സ്ഥാനാർത്ഥി എൽ എൽ അദ്വാനിയായിരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്ന സമയമായിരുന്നു അത് . 2013 സെപ്റ്റംബർ 13 ന് അന്നത്തെ ബിജെപി അധ്യക്ഷൻ രാജ്നാഥ് സിംഗ് ന്യൂഡൽഹിയിൽ ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി മുഖമായിരിക്കും നരേന്ദ്ര മോദിയെന്ന് ആ പത്രസമ്മേളനത്തിലാണ് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചത്. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഇടത് വലത് മാദ്ധ്യമങ്ങൾ മോദിയെ വിചാരണ ചെയ്യുന്നുണ്ടായിരുന്നു ഇക്കാലത്ത് .
അതുകൊണ്ട് തന്നെ അദ്വാനി അല്ലെങ്കിൽ സുഷമ സ്വരാജ് അല്ലെങ്കിൽ അരുൺ ജെയ്റ്റ്ലി ഇവരിൽ ആരെങ്കിലുമാകും ബിജെപിയെ നയിക്കുക എന്ന് പലരും കരുതി. അവർക്ക് മുന്നിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി മുഖമായിരിക്കും നരേന്ദ്ര മോദിയെന്ന് ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് റാണാ അയ്യൂബും രാജ്ദീപ് സർദേശായിയും ബിജെപിയെ രൂക്ഷമായി കടന്നാക്രമിച്ച നിരവധി ട്വീറ്റുകൾ അക്കാലത്തുണ്ടായി. പലരും നരേന്ദ്ര മോദിയെ വളരെ ലാഘവത്തോടെയാണ് അന്ന് കണ്ടത്.
ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളിൽ പലതും മോദിയ്ക്ക് യുഎസ് വിസ നിഷേധിച്ച കാര്യമടക്കമാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഈ മാദ്ധ്യമങ്ങൾ മോദിയ്ക്കായി കാത്തു നിന്നു . കോൺഗ്രസ് നേതാക്കൾ ഇത് പറഞ്ഞ് പരിഹസിച്ചു .മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ സജീവമായപ്പോൾ ജെഡിയുവിന്റെ നിതീഷ് കുമാർ 17 വർഷത്തെ എൻഡിഎ സഖ്യം തകർത്തു.
2010ൽ മോദി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന അത്താഴ പരിപാടിയും നിതീഷ് കുമാർ റദ്ദാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് 2008-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ബിഹാറിന് നൽകിയ 5 കോടി രൂപയും പലിശ സഹിതം തിരികെ നൽകി.മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി ബിജെപി വൻ റിസ്ക് എടുക്കുകയായിരുന്നു. ഇതുകൂടാതെ, മൂന്നാം തവണയും അധികാരത്തിലെത്താൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയെയും ബിജെപി വെല്ലുവിളിക്കുകയായിരുന്നു
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ ബിജെപി നിലം തൊടില്ലെന്ന് പറഞ്ഞവരുമുണ്ട്.2003 ൽ നരേന്ദ്രമോദി ഗുജറാത്തിൽ നടത്തിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി തിരസ്ക്കരിച്ചവർ പിന്നീട് അത് മുഖ്യവാർത്തയായി കൊടുത്തു .ഈ അവസരം നരേന്ദ്ര മോദി പരമാവധി മുതലെടുത്തു. ഗ്രീൻ എനർജി, ക്ലീൻ ടെക്നോളജി, വിദ്യാഭ്യാസം, കൃഷി, വിവരസാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അദ്ദേഹം ‘വൈബ്രന്റ് ഗുജറാത്ത് പ്രീ-ഇവന്റ് സമ്മിറ്റുകൾ’ നടത്തി.
ഇന്ന് 20 ഉച്ചകോടി വൻ വിജയമാക്കി മാറ്റി ഭാരതത്തെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ ഭാരതീയന്റെയും അഭിമാനമായി മാറുകയാണ്.
Comments