ബെംഗളൂരു: ഭാരതത്തിന്റെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഏറ്റെടുത്ത് നെതർലാൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടെ. ബെംഗളൂരു തെരുവോരങ്ങളിലെ മസാല ചായ രുചിച്ച ശേഷം യുപഐ വഴിയാണ് അദ്ദേഹം പണം നൽകിയത്. ജനങ്ങളോടൊപ്പം സെൽഫി എടുത്ത ശേഷം അദ്ദേഹം സൈക്കിൾ സവാരിയും നടത്തി.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ റൂട്ടെ ഉച്ചകോടി സമാപിച്ചതിനു ശേഷവും ഭാരതത്തിന്റെ സൗന്ദര്യവും ജീവിതവും ആസ്വദിക്കാൻ കുറച്ചു നാളുകൾ കൂടി ഇവിടെ ചെലവിടുകയായിരുന്നു. ബെംഗളൂരുവിലെത്തിയ അദ്ദേഹം തെരുവോരങ്ങളിലൂടെ കാഴ്ചകൾ കണ്ട് ജനങ്ങളോടൊപ്പം നടക്കുകയും അവരുടെ നിർദ്ദേശ പ്രകാരം മസാല ചായ രുചിച്ചു നോക്കുകയും ചെയ്തു. ചായ കുടിച്ച ശേഷം യുപിഐ വഴി പണമിടപാട് നടത്തിയതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
”യുപിഐ വഴി പണമിടപാട് നടത്തുന്നത് വളരെ എളുപ്പവും ലളിതവുമായി തോന്നുന്നു. ഒരിക്കല്ലെങ്കിലും അതുവഴി പണമിടപാട് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതെനിക്ക് കൗതുകകരമായി തോന്നുന്നെന്നും ബെംഗളൂരുവിലെ ജീവിതത്തെ കുറിച്ചും അവിടെ ജനങ്ങളുമായി സംവദിച്ചതും അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു. കാർഷികം, ജലസേചനം തുടങ്ങിയ മേകലകളിൽ ഇന്ത്യയുമായി പങ്കാളിത്തത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.















