ഇസ്ലാമബാദ്: പാകിസ്താനിൽ ഷിയ മുസ്ലീങ്ങൾ നേടുന്നത് കടുത്ത മനുഷ്യവകാശ ലംഘനമെന്ന് റിപ്പോർട്ട്. ഗിൽജിത് ബാൾട്ടിസ്ഥാനിൽ ഏതാനും വർഷത്തിനുള്ളിൽ 4,000ത്തിലധികം ഷിയ മുസ്ലീങ്ങൾ കൊല്ലപ്പെട്ടതായി സാമൂഹ്യ പ്രവർത്തകനായ ജാവേദ് അഹമ്മദ് ബെയ്ഗിന്റെ വെളിപ്പെടുത്തലാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.
പാക് ഭരണകൂടം ന്യൂനപക്ഷ വിഭാഗത്തിനെ അടിച്ചമർത്തുകയാണെന്ന് ജാവേദ് അഹമ്മദ് പറയുഞ്ഞു. പാകിസ്താനിലെ ഷിയകൾ ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. സുന്നി ആധിപത്യമുള്ള പാകിസ്താനിൽ ഷിയാകളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്നും ഈയിടെ സ്ഥിതി കൂടുതൽ വഷളായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
പാകിസ്ഥാനിൽ, സുന്നി ഗ്രൂപ്പുകൾ ഷിയാകളെയും അഹമ്മദികളെയും മുസ്ലീം ഇതര ന്യൂനപക്ഷങ്ങളെയും ഭീഷണിപ്പെടുത്തുന്നു. സൈന്യത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണയൊടയാണ് വംശീയ അതിക്രമം നടക്കുന്നത്.
പാകിസ്താനിലെ സുന്നി തീവ്രവാദം സർക്കാറിന്റെയും പൂർണ്ണ പിന്തുണയൊടെയാണ് അരങ്ങേറുന്നത്. പാകിസ്താൻ രൂപപ്പെട്ടതിന് ഒപ്പം തന്നെ സുന്നി തീവ്രവാദവും ഉടലെടുത്തിരുന്നു.പല ദിയോബന്ദി പുരോഹിതന്മാരും ഷിയകൾക്ക് നേരെ ആക്രമണം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ വംശഹത്യ പ്രോത്സാപ്പിക്കുന്ന പുസ്തകങ്ങളിലും ലഘുലേഖകളിലും ഇവർ എഴുതുകയും ചെയ്തു. പാക് പ്രസിഡന്റ് സിയാ-ഉൽ ഹഖിന്റെ കാലത്ത്, അഞ്ജുമാൻ സിപാ-ഇ-സഹാബ ഷിയാ വിരുദ്ധ ഗ്രൂപ്പിനെ സൈന്യം സജീവമായി പിന്തുണച്ചതോടെയാണ് സുന്നി തീവ്രവാദം പാക് മണ്ണിൽ ശക്തി പ്രാപിച്ചത്.