ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തേർവാഴ്ച. തുഴച്ചിലിൽ വെള്ളിയും ഷൂട്ടിംഗിൽ വെങ്കലവും നേടിയാണ് മെഡൽ നേട്ടം അഞ്ചായി ഉയർത്തിയത്. തുഴച്ചിലിൽ കോക്‌സ്ഡ്, പെയർ വിഭാഗത്തിലും, വനിതകളുടെ ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിലുമാണ് ഇന്ത്യയുടെ മെഡൽ നേട്ടം.
തുഴച്ചിലിൽ നീരജ്, നരേഷ് കൽവാനിയ, നീതീഷ് കുമാർ, ചരജീത് സിംഗ്, ജസ്വീന്ദർ സിംഗ്, ഭീം സിംഗ്, പുനിത് കുമാർ, ആശിഷ്, ധനഞ്ജയ് ഉത്തം പാണ്ഡെ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് കോക്‌സ്ഡ് വിഭാഗത്തിൽ വെള്ളി നേടിയത്. 2.84 സെക്കന്റിലാണ് ഇന്ത്യക്ക് സ്വർണം നഷ്ടമായത്. റോവിംഗ് പുരുഷന്മാരുടെ പെയറിൽ ബാബുലാൽ യാദവും ലേഖ് റാമുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.
തുഴച്ചിലിൽ ഇന്ത്യയ്‌ക്ക് മൂന്ന് മെഡലുകളാണ് ഇതുവരെ ലഭിച്ചത്. രാവിലെ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ അരവിന്ദ് സിംഗും അർജുൻ ജത് ലാലും വെള്ളി നേടിയിരുു. 6 മണിക്കൂറോളം നീണ്ട മത്സരത്തിലാണ് ഇന്ത്യൻ സഖ്യം വെള്ളി നേടിയത്.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റമിതാ ജിൻഡാൽ വെങ്കലം നേടിയത്. ചൈനയുടെ ഹുവാംങ് യുടിംഗിനാണ് സ്വർണം. ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരം മെഹുലി ഘോഷിന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ.