വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്‌ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 04:26 pm IST
FacebookTwitterWhatsAppTelegram

നൃത്തമോ അഭിനയമോ കലയുമായി ബന്ധപ്പെട്ട മറ്റ് ഏത് മേഖലയും ആകട്ടെ അവിടേക്ക് കടന്നുവരാന്‍ ഇന്ന് ഒരു പരിധിവരെ മുസ്ലീം യുവതികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വഴിതെളിച്ചത് വഹീദ റഹ്‌മാന്‍ എന്ന കലാകാരിയുടെ നിശ്ചയദാര്‍ഢ്യമാണ്. അവരുടെ വര്‍ഷങ്ങള്‍ നീളുന്ന കലസപര്യ ഏതൊരു സത്രീക്കും പ്രചോദനമാണ്. തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഇതിഹാസ കലാകാരിയെ തേടിയെത്താത്ത പുരസ്‌കാരങ്ങള്‍ വിരളമാണെന്ന് പറയേണ്ടിവരും.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ ഇതിഹാസ കലാകാരി നേരിട്ടത് സമാനതകളില്ലാത്ത വിലക്കുകളും നിറയെ കുത്തുവാക്കുകളുമാണ്. പ്രായം തികയും മുന്‍പ് മതിയായ വിദ്യാഭ്യാസം പോലും നല്‍കാതെ വിവാഹം കഴിപ്പിച്ച് നല്‍കുന്ന കാലത്താണ് അവര്‍ വിലക്കുകളെ ഭേദിച്ച് കലാ ലോകത്തേക്ക് ചുവട് വച്ചത്. പിന്തിരിപ്പന്‍ നിലപാടുകള്‍ സമുദായത്തില്‍ നിന്ന് അനവധി തവണയുണ്ടായെങ്കിലും അവര്‍ ഒരു ചുവട് പോലും പിന്നോട്ട് പോയില്ല.

താന്‍ ഭരതനാട്യത്തിലേക്കും അഭിനയത്തിലേക്കും ചുവട് വയ്‌ക്കുന്ന നാളുകളില്‍ നേരിടേണ്ടിവന്ന വിലക്കുകളെക്കുറിച്ചും സമുദായത്തിലെ പുഴുക്കുത്തുകളെക്കുറിച്ചും വഹീദ റഹ്‌മാന്‍ പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിട്ടുണ്ട്. ട്വിങ്കിള്‍ ഖന്നയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അതിനെക്കുറിച്ച് ഏറ്റവുമധികം വാചാലയായത്.

”അന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ഭരതനാട്യം പഠിക്കുന്നത് അത്ര സാധാരണമല്ല. പക്ഷേ എന്റെ മാതാപിതാക്കള്‍ വിശാലചിന്താഗതിയുള്ളവരായിരുന്നു. പിതാവ് ഒരു ഐഎഎസ് ഓഫീസര്‍ ആയിരുന്നു. ഡാന്‍സ് പഠിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ”തീര്‍ച്ചയായും പഠിക്കൂ മകളേ,” എന്നദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ‘ഇതെന്താണ് റഹ്‌മാന്‍ സാര്‍, മുസ്ലീം പെണ്‍കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താല്‍ വിവാഹം നടക്കുമോ എന്ന് വിമര്‍ശിച്ചു. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,’ എന്നായിരുന്നു അദ്ദേഹം അവര്‍ക്ക് മറുപടി നല്‍കിയത്,” വഹീദ പറയുന്നു.

ആദ്യചിത്രത്തില്‍ ഒരു ഐറ്റം നമ്പറില്‍ നര്‍ത്തകിയായി പ്രത്യക്ഷപ്പെട്ട വഹീദ റഹ്‌മാന്‍ പിന്നീട് ബോളിവുഡിന്റെ സ്വപ്നനായികമാരില്‍ ഒരാളായി മാറി. 1955ല്‍ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തില്‍ ഡാന്‍സ് നമ്പര്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വഹീദയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം സിഐഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. പ്യാസ, കാഗസ് കാ ഫൂല്‍, ചൗദഹ് വിന്‍ കാ ചാങ്, സാഹിബ് ബീബി ഔര്‍ ഗുലാം, ഗൈഡ്, റാം ഔര്‍ ശ്യാം, നീല്‍ കമല്‍, ഖാമോശീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി നിറഞ്ഞുനിന്നു. അഭിനയത്തില്‍ നിന്നും ഒരിടവേള എടുത്ത വഹീദ 2002ല്‍ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരികെയെത്തിയത്.

“>

1974 ഏപ്രില്‍ 27 ന് വഹീദ തന്റെ സഹപ്രവര്‍ത്തകനായ കമല്‍ജീത്തിനെ (ശശി രേഖി) വിവാഹം ചെയ്തു. ഷാഗൂണ്‍ (1964) എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വിവാഹശേഷം വഹീദ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. സൊഹൈല്‍ രേഖി, കാശ്വി രേഖി എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍, 2000ല്‍ ഭര്‍ത്താവ് മരിച്ചതോടെ, ബാംഗ്ലൂരില്‍ നിന്നും മുംബൈ ബാന്ദ്രയിലെ ബംഗ്ലാവിലേക്ക് വഹീദ താമസം മാറി. 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2011ല്‍ പത്മഭൂഷണും വഹീദയെ തേടിയെത്തി.

 

 

 

 

 

 

Tags: waheeda rehmanLifecinemaStory
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies