ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികളിൽ ഒന്നായി ഇസ്രോ മാറിയെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പ്രശസ്തി അനുദിനം വളരുകയാണെന്നും ഇന്ന് മറ്റ് ബഹിരാകാശ ഏജൻസികളുമായി മത്സരിക്കാൻ ആകുന്ന തരത്തിൽ ഐഎസ്ആർഒ വളർന്നുവെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. വേദിയിലുണ്ടായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഒരു കാലത്ത് നാസയും മറ്റ് ബഹിരാകാശ ഏജൻസികളും കയ്യടക്കിയ നേട്ടങ്ങൾ ഇന്ന് ഇസ്രോയും സ്വന്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പണ്ട് നമ്മുടെ രാജ്യത്തെ പുച്ഛത്തോടെ നോക്കി കണ്ടിരുന്ന നമ്മൊടൊപ്പം പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക പങ്കു വഹിച്ചുവെന്നും ഇത് രാജ്യത്തെ പൗരന്മാർക്കിടയിൽ ജനപ്രീതി വർദ്ധിക്കാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















