എറണാകുളം: സിനിമ റിവ്യൂവിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന തരത്തിൽ യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൂടാതെ സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഫോൺ കയ്യിലുണ്ടെങ്കിൽ എന്ത് വേണമെങ്കിലും ചെയ്യാമെന്ന അവസ്ഥയാണെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും കോടതി വിമർശിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി വിമർശിച്ചു.