ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അറിയപ്പെടാതെ പോയവരെയും വളരെ വലിയ സംഭാവന നൽകിയവരെയും ഓർമ്മിക്കുന്നതിനായി ആനിമേറ്റഡ് വെബ് സീരിസുമായി കേന്ദ്ര സർക്കാർ. 1500 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലെ സമരകഥകളാകും സീരിസ് ആവുക. ‘കൃഷ്, തൃഷ്, ബാൾട്ടിബോയ്-ഭാരത് ഹേ ഹം’ എന്ന പേരിലാകും ആനിമേറ്റഡ് സീരിസ് പുറത്തിറങ്ങുകയെന്ന് കേന്ദ്ര വാർത്ത വിതാരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, ഗ്രാഫിറ്റി സ്റ്റുഡിയോയുമായി ചേർന്നാണ് നിർമ്മാണം. സീരിസിന്റെ ട്രെയിലർ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുറത്തിറക്കി.
रचनात्मकता, अभिव्यक्ति का एक सशक्त माध्यम है।
एनिमेटिड सीरीज़ “कृष, ट्रिश और बाल्टीबॉय – भारत हैं हम” भारत सरकार द्वारा आजादी का अमृत महोत्सव की पहल को एक बड़ी श्रद्धांजलि है, जिसका उद्देश्य भारत के समृद्ध इतिहास, गुमनाम नायकों को पहचान, संस्कृति और सदियों की उपलब्धियों को… pic.twitter.com/JIpwx46Sm3
— Anurag Thakur (@ianuragthakur) October 11, 2023
സ്വാതന്ത്ര്യം നേടിയെടുക്കാനായി അക്ഷീണം പരിശ്രമിച്ച് വിസ്മരിച്ചവരെ അനിസ്മരിക്കുകയാണ് സീരിസ്. കാര്യമായ സംഭാവനകൾ നൽകിയിട്ടും മുൻകാല വിദ്യാഭ്യാസ സമ്പ്രാദയം മറന്നുപോയവരും വേണ്ടത്ര പരാമർശിക്കാത്തവരുമായ വ്യക്തികളെ കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുകയാണ് സീരിസ് വഴി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 52 എപ്പിസോഡുകളാണ് സീരിസിൽ ഉണ്ടാവുക. 11 മിനിറ്റ് വീതമുള്ള പരമ്പരയിൽ ആനിമേറ്റഡ് കഥാപാത്രങ്ങളായ കൃഷ്, തൃഷ്, ബാൾട്ടി ബോയ് എന്നിവരാണ് അവതാരകർ.
വിദേശ അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടത്തിൽ സ്ത്രീകളുടെയും ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനയാണ് പരമ്പര സംസാരിക്കുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ആസാമീസ്, ഒഡിയ, ഇംഗ്ലീഷ് എന്നീ 12 ഭാഷകളിലാണ് പരമ്പര നിർമ്മിക്കുന്നത്.കൂടാതെ ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, ചൈനീസ്, ജാപ്പനീസ്, കൊറിയൻ എന്നീ അന്താരാഷ്‌ട്ര ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും. ദൂരദർശൻ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം എന്നിവ ഒരേ സമയം ഈ ആനിമേറ്റഡ് പരമ്പര സംപ്രേഷണം ചെയ്യുമെന്ന് ഠാക്കൂർ അറിയിച്ചു.
ഇതാദ്യമായാണ് ജനങ്ങളെയും പ്രധാനമായും കുട്ടികളെ ലക്ഷ്യം വെച്ചുള്ള ആനിമേറ്റഡ് പരമ്പര ആരംഭിക്കുന്നത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ആളുകളുടെ കഥ പുറത്തുകൊണ്ടുവരുന്നതിൽ ഈ പരമ്പര സുപ്രധാന പങ്ക് വഹിക്കും. വിദേശ ഭാഷകൾ ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യുന്ന പരമ്പര, ഭാഷാ തടസ്സങ്ങളെ മറികടന്ന് അത്തരം കഥകൾ ലോകമെമ്പാടും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.