മുംബൈ: ബോബ് വേൾഡ് ഡിജിറ്റൽ അപ്ലിക്കേഷനിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 60 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഡിജിറ്റൽ അപ്ലിക്കേഷനിൽ ഉപഭേക്താക്കളുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതിന് പകരം ബാങ്ക് ജീവനക്കാർ അവരുടെ നമ്പറും ബന്ധുക്കളുടെ നമ്പറും ഉൾപ്പെടുത്തി ഏകദേശം 22 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
വഡോദര റീജിയണിൽ നിന്നാണ് നിലവിൽ ക്രമക്കേട് കണ്ടെത്തിയത്. ലക്‌നൗ, ഭോപ്പാൽ, രാജസ്ഥാൻ എന്നിവിടങ്ങളിലും നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബാങ്ക് അധികൃതർ. 4.22 ലക്ഷത്തോളം ഉപയോക്താക്കളാണ് നിലവിൽ ആപ്പ് ഉപയോഗിക്കുന്നത്. ബോബ് വേൾഡിൽ ക്രമക്കേടുകളെ സംബന്ധിച്ച് സൂചന ലഭിച്ചതിനാൽ ആപ്പിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് ആർബിഐ വിലക്കിയിരുന്നു. ഇതിന് മുന്നോടിയായിട്ടാണ്. ജീവനക്കാർക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചത്.