ധർമ്മശാല; ഇന്ത്യക്ക് ഭീഷണിയായി വളർന്ന കൂട്ടുകെട്ട് പൊളിച്ച് മുഹമദ് ഷമിയുടെ ബ്രേക്ക് ത്രൂ. 87 പന്തിൽ നിന്ന് 75 റൺസെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു രചിനെ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് ഷമി കിവീസ് ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 159 റൺസാണ് പടുത്തുയർത്തിയത്. തൊട്ടടുത്ത ഓവറിൽ നായകൻ ടോം ലാഥമിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യക്ക് അൽപ്പം മേൽകൈ നൽകി. ഇതിനിടെ ഡാരൻ മിച്ചൽ സെഞ്ച്വറി പൂർത്തിയാക്കി. 7 ബൗണ്ടറിയും 4 കൂറ്റൻ സിക്സറുകളുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. 100 പന്തിലാണ് മിച്ചൽ ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറി പൂർത്തിയാക്കിയത്. 42 ഓവറിൽ 224-4 എന്ന നിലയിലാണ് കിവീസ്. 13 റൺസുമായി ഗെലൻ ഫിലിപ്പാണ് ക്രീസിലുള്ള മറ്റൊരു ബാറ്റർ
ഇന്ത്യ ക്യാച്ചുകൾ നിലത്തിട്ടാണ് ഇരു ബാറ്റർമാർക്കും ജീവൻ നൽകിയത്. രചിൻ 12 റൺസെടുത്ത് നിൽക്കെ ഷമിയുടെ പന്തിൽ പോയിന്റിൽ നൽകിയൊരു അനായാസ ക്യാച്ച് വിശ്വസ്തൻ ജഡേജ പാഴാക്കിയിരുന്നു.65 ൽ നിൽക്കെ ഡാരൻ മിച്ചൽ നൽകിയ ക്യാച്ച് ബുമ്രയും കൈവിട്ടിരുന്നു. ഇതിന് രണ്ടിനും വലിയ വിലയാണ് ഇന്ത്യ നൽകേണ്ടി വന്നത്. തകർന്ന ബാറ്റിംഗ് നിരയെ ഇരുവരും ചേർന്ന ചുമലിലേറ്റി ഭേദപ്പെട്ട നിലയിലെത്തിച്ചത്.
നേരത്തേ നാലാം ഓവറിൽ ഡെവോൺ കോൺവെയെ (0) പുറത്താക്കി മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. പിന്നാലെ വിൽ യങ്ങിനെ (17) മുഹമ്മദ് ഷമിയും മടക്കി. ഈ ലോകകപ്പിൽ ആദ്യമായി ടീമിൽ ഇടംനേടിയ ഷമി ആദ്യ പന്തിൽ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു.
ല്ല.