ടെൽഅവിവ് : ഹമാസിനെ പൂർണമായും തകർക്കാകെ മടങ്ങിപ്പോക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ ഹാലന്റിനൊപ്പം ടെൽഅവിവിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ നേതൃത്തിലുള്ള ആഗോള ഭീകരവാദപ്രവർത്തനങ്ങളുടെ മുൻ നിരയിലുള്ള സംഘടനയാണ് ഹമാസെന്ന് നെതന്യാഹു വ്യക്തമാക്കി. ഇവരുടെ പ്രവർത്തനം ലോകമാസകലമുള്ള മനുഷ്യർക്ക്, പ്രത്യേകിച്ച് മധ്യേഷ്യക്ക് വലിയ ഭീഷണി ആണ് . ഹമാസ് ഗാസക്ക് നൽകിയത് രക്തവും ദാരിദ്യവും മാത്രമാണ്. പ്രദേശത്തിന് വലിയ ദുരന്തമാണ് കഴിഞ്ഞ 16 വർഷങ്ങളിൽ ഇവർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിനും ഹമാസിനും ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ തങ്ങളുടെ മുഴുവൻ ശക്തിയുമെടുത്ത് യുദ്ധം ചെയ്യുമെന്നും അദ്ദേഹം അസന്നിഗ്‌ദ്ധമായി പറഞ്ഞു. ഹമാസിന്റെ പൂർണമായ പതനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം അടിവരയിട്ടു. ഹമാസ് ബന്ദികളാക്കിയവരെ പൂർണമായും മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ പോസ്റ്റിലേക്ക് ഇസ്രായേൽ ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ശനിയാഴ്ച അവർ നടത്തിയ ആക്രമണത്തിന് മറുപടിയായാണിതെന്നും സേന വ്യക്തമാക്കി.