ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിർ യുകെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടു. നവംബര്‍ 15 വരെയാണ് സന്ദര്‍ശനം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയ്മസ് ക്ലമര്ലിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇന്ത്യാ സന്ദർശനവും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ബ്രിട്ടനുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ നയതന്ത്ര സഹകരണം ആരംഭിച്ചത് 2021ല്‍ ആയിരുന്നു. 2030-ഓടെ വിവിധ മേഖലകളിലേക്ക് സഹകരണം വിപുലീകരിക്കുക എന്ന് ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള ബന്ധത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന് മുതല്‍ക്കൂട്ടായ നിരവധി പദ്ധതികള്‍ക്ക് തുടക്കമിടാന്‍ ഇരു രാജ്യങ്ങളുടെ സൗഹൃദബന്ധം സഹായകരമായിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഭാരതത്തിന് വലിയ പുരോഗതി കൈവരിക്കാൻ ഇത് കാരണമായി. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും ഭാരതവും യുകെ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് സാധിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ വീക്ഷിക്കുന്നത്.