സോൾ: യുഎൻ നിരോധനം ലംഘിച്ച് വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാൻ കിം ജോൺ ഉൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ചാര ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിക്കാനുളള ഉത്തര കൊറിയയുടെ ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. കിം ജോൺ ഉന്നിന്റെ നിർദ്ദേസ പ്രകാരം വീണ്ടും ദൗത്യവുമായി മുന്നോട്ട് പോകുകയായിരുന്നു. ഡിസംബർ 1 ന് ഇടയിൽ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ ജപ്പാന് മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മഞ്ഞക്കടലിന്റെയും കിഴക്കൻ ചൈനാ കടലിന്റെയും ദിശയിൽ ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ച് ഉത്തരമേഖലയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സ്റ്റേറ്റ് മാരിടൈം സേഫ്റ്റി ഏജൻസി ഇത് സംബന്ധിച്ച് കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തര കൊറിയുടെ നീക്കത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്, “ഇത് ദേശീയ സുരക്ഷയെ വളരെയധികം ബാധിക്കുന്ന വിഷയമാണ്. ഏത് അപ്രതീക്ഷിതമായ സാഹചര്യവും നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനമായ ഏജിസ് ഡിസ്ട്രോയറുകളും പിഎസി -3 വ്യോമ പ്രതിരോധ മിസൈലുകളും സജ്ജമാണ്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണിത് ജാപ്പനീസ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു ഉത്തരകൊറിയുടെ ഇത്തരം നീക്കങ്ങളെ ചെറുക്കാൻ അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും ജപ്പാൻ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയുടെ വിക്ഷേപണ ശ്രമം തങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു, മൂന്നാമത്തെ ശ്രമത്തിന്റെ വിജയ സാധ്യത ദക്ഷിണ കൊറിയ തള്ളിക്കളയുന്നില്ല. ഞങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ സൈനിക ചാര ഉപഗ്രഹ വിക്ഷേപണവുമായി മുന്നോട്ട് പോയാൽ, ജനങ്ങളുടെ ജീവനും സുരക്ഷയും ആവശ്യമായ നടപടികൾ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന്, ദക്ഷിണ കൊറിയയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കാങ് ഹോപിൽ ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.















