ന്യൂ ഡൽഹി: ശശി തരൂരിനെതിരെ സ്ത്രീ പീഡന ആരോപണമുന്നയിച്ച അഭിഭാഷകൻ ജയ് അനന്ത് അത് ഡിലീറ്റ് ചെയ്ത് ശശി തരൂർ പോകേണ്ടത് ജയിലിൽ പാർലമെൻ്റിലേക്കല്ല എന്ന് അഭിപ്രായപ്പെട്ടു. ശശി തരൂരിനെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകൻ ജയ് അനന്ത് മഹുവ മൊയ്ത്രയുടെ മുൻ പാർട്ണർ കൂടിയാണ്.
എന്നാൽ ഡിസംബർ ആറാം തീയതിയിൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത അദ്ദേഹം അതിനു ശേഷം ഇന്ന് എക്‌സിൽ പുതുതായി ഇട്ട പോസ്റ്റിൽ ശശി തരൂർ പോകേണ്ടത് ജയിലിൽ; പാര്ലിമെന്റിലേക്കല്ല എന്ന് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് എംപി ശശി തരൂർ 2022 ൽ “താജ് ചേമ്പേഴ്‌സിൽ ഒരു സ്ത്രീയെ അപമാനിക്കുന്നത് താൻ കണ്ടിട്ടുണ്ടെനന്നായിരുന്നു മുൻ പോസ്റ്റ്. “തരൂരിന്റെ അസുഖകരമായ പെരുമാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മഹുവ തന്നെ തടഞ്ഞു” എന്ന് ഡിലീറ്റ് ചെയ്ത പോസ്റ്റിൽ ജയ് അനന്ത് ദെഹാദ്രായി അവകാശപ്പെട്ടു. തരൂരിന്റെ പെരുമാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ടിഎംസി എംപി തന്നെ തടഞ്ഞത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു, മഹുവ മൊയ്ത്ര എംപിയ്‌ക്ക് ഇപ്പോൾ “ഈ സംഭവം എന്തുകൊണ്ടെന്ന് വിശദീകരിക്കാനാകുമെന്ന്” തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.
ദേഹാദ്രായി പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും, ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.
ബി.ജെ.പി ദേശീയ സെക്രട്ടറി മഞ്ജീന്ദർ സിംഗ് സിർസ ഉൾപ്പെടെയുള്ള പ്രമുഖർ ഈ എക്‌സ് പോസ്റ്റ്എടുക്കുകയും പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തു. “ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെടാം. എന്നാൽ എല്ലാ സ്ത്രീ വിഷയങ്ങളിലും ശബ്ദം ഉയർത്തിയ ഒരു തൃണമൂൽ നേതാവിന്റെ കാപട്യമാണ് ഇത് തുറന്നുകാട്ടിയത്. ഏറ്റവും പ്രധാനമായ സാഹചര്യത്തിൽ സംസാരിക്കുന്നതിൽ അവർ പരാജയപ്പെട്ടു,” സിർസ തന്റെ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
കാഷ് ഫോർ ക്വറി” കേസിൽ ടിഎംസി അംഗത്തെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കാനിരിക്കെയാണ് ഈ സംഭവ വികാസങ്ങൾ.